Saturday 14 December 2013

ഒരു പോത്ത് സിംഹത്തിന്റെ കടിയേറ്റു അനങ്ങാനാവാതെ ഇരിക്കുന്നത് കണ്ടിട്ടാണ് നമ്മുടെ കഥാനായകന്‍ പോത്ത് സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് അവിടെ കണ്ടത് കാട്ടിലെ രാജാവിന്റെ മാനം കളയുന്ന രംഗങ്ങള്‍ ആയിരുന്നു. സൌത്താഫ്രിക്കയിലെ ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുമാണ് 52 കാരനായ ഇയാന്‍ മത്തെസണും മകന്‍ ഒലിവറും കൂടി തങ്ങളുടെ വാഹനത്തില്‍ പ്രഭാത സവാരി നടത്തവേ ഈ കിടിലന്‍ സീന്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത്.

  തന്റെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടു പാഞ്ഞടുത്ത പോത്ത് സിംഹത്തെ തന്റെ കൊമ്പില്‍ കോര്‍ത്ത്‌ തൂക്കിയെറിയുകയായിരുന്നു. സിംഹം അഞ്ചു മീറ്ററോളം ഉയരത്തില്‍ പൊങ്ങുന്നത് തങ്ങള്‍ കണ്ടതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു. രക്ഷകന്‍ പോത്ത് വരുന്നതിനു മുന്‍പേ 45 മിനുറ്റ് നേരം രണ്ടു സിംഹങ്ങള്‍ മറ്റേ പോത്തിന്റെ കീഴടക്കുന്ന ജോലിയില്‍ ആയിരുന്നുവത്രേ. ആ പോത്ത് ചത്തെന്നായിരുന്നു ഇയാനും മകനും കരുതിയിരുന്നത്. എന്നാല്‍ രക്ഷകന്‍ പോത്ത് വന്നു സിംഹത്തെ ഓടിച്ചതോടെ സിംഹത്തിന്റെ വായില്‍ അകപ്പെട്ട പോത്തും നടന്നു പോയെന്നു അവര്‍ പറയുന്നു.

 

0 comments:

Post a Comment